UNA Parumala UNIT

UNA Parumala UNIT United NursesAssosiation Parumala Unit

31/05/2026
28/05/2026

ആശംസകൾ അയക്കുന്നത് അവസാനിപ്പിക്കുക...

ഒരു ഫേക്ക് പേജ്, നിരന്തരം നുണകൾ മാത്രം പ്രചരിപ്പിക്കുന്ന ഒരു പ്രൊഫൈൽ. ഈ പ്രൊഫൈലിനെ കുറിച്ച് അന്യോഷിച്ചപ്പോൾ അമല, ജൂബിലി മാനേജ്മെൻ്റ് ഫണ്ട് ചെയ്യുന്ന, അവർക്ക് വേണ്ടി ഇല്ലാക്കഥകൾ മെനയുന്ന മറ്റൊരു നഴ്സിംഗ് സംഘടനയുടെ ഉടമസ്ഥതയിലുളള ,എന്നാൽ അത് പറയാനോ പരസ്യപ്പെടുത്താനോ ആദ്യം തയ്യാറാകാതിരുന്ന പ്രൊഫൈൽ.

എന്തായാലും എനിക്കൊരു CEO ആകാനും, അഡ്മിനിസ്ട്രേഷൻ നടത്താനും ക്രിത്യമായ കഴിവുണ്ടെന്ന് അംഗീകരിച്ചു നൽകിയതിൽ നന്ദിയും സ്നേഹവും അറിയിക്കട്ടെ.

2019 മുതൽ ഒരു സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന എനിക്ക് നിലവിൽ അവിടെ നിന്നും റിസൈൻ ചെയ്യേണ്ട യാതൊരു അവസ്ഥയുമില്ല എന്നത് അറിയിക്കട്ടെ. സംഘടനാ പ്രവർത്തനം തൊഴിലിനൊപ്പം കൊണ്ടുപോവുക എന്നതാണ് എൻ്റെ രീതി. ഒരു പാട് ഓഫറുകൾ എനിക്ക് ലഭിക്കുന്നുണ്ട് എന്നതിനർത്ഥം ഞാനവിടെയൊന്നും ജോലിക്ക് കയറാൻ പോകുന്നു എന്നല്ല. ജോലി ചെയ്യുന്ന സ്ഥലത്ത് സാറ്റിസ്ഫാക്ഷൻ ഇല്ലാതെ പോവുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ സംജാതമായാൽ മാത്രമാണ് അത്തരമൊരു ചിന്ത പോലും മനസിൽ കയറി കൂടുക. ഇത് രണ്ടും നിലവിൽ എൻ്റെ അജണ്ടയിലില്ല.

യുഎൻഎയുടെ ഉപജഞാതാവ് ഞാനായതിനാൽ ആ പ്രസ്ഥാനത്തിൻ്റെ ഒരു എളിയ പ്രവർത്തകനായി എന്നെ എന്നും കാണാം. ചിലപ്പോൾ നേത്യ സ്ഥാനങ്ങളിൽ ഉണ്ടാകില്ലെങ്കിലും എവിടെയും എൻ്റെ സാന്നിധ്യം ഉണ്ടാകും. സഹപ്രവർത്തകർക്ക് ഒരു പ്രശ്നം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ജീവനുള്ളിടത്തോളം ഞാനുണ്ടാകും.2011 - 2018 വരെ സംസ്ഥാന അധ്യക്ഷനായും, 2018-2026 വരെ അഖിലേന്ത്യാ കമ്മറ്റിയുടെയും, 2023-2026 വരെ ഇൻ്റെർനാഷണൽ കമ്മറ്റിയുടെയും അമരക്കാരനായി ചുമതല നിർവ്വഹിച്ചു. സംഘടനയെ ലോക നഴ്സിംഗ് സംഘടനകളുടെ മുന്നിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ലോകത്തെമ്പാടുമുള്ള നഴ്സിംഗ് സംഘടനകളുമായി അലയൻസ് ഇക്കാലയളവിൽ ഉണ്ടാക്കി.

ഞങ്ങൾ മറ്റൊരു നഴ്സിംഗ് സംഘടനയെ പരസ്യമായി കുറ്റം പറയുകയോ, സമരങ്ങളെ തള്ളിപ്പറയുകയോ, അനാവശ്യ ക്രഡിറ്റുകൾ അവകാശപ്പെടുകയോ ചെയ്യുന്നവരല്ല.മാത്യമല്ല ആര് അവകാശ പോരാട്ടങ്ങൾ നടത്തിയാലും അവരെ പിന്തുണക്കുക എന്നത് അത്യന്തമായ നിലപാടാണ്. അതിനാൽ തന്നെയാണ് യുഎൻഎക്ക് ഈ സ്വീകാര്യത ലഭിക്കുന്നത്.

2011 നവംബർ 16ന് ശേഷം ഞാൻ ഏറ്റ ആരോപണങ്ങൾക്കോ, വിമർശനങ്ങൾക്കോ കയ്യും കണക്കുമില്ല. ആരോപണങ്ങളെ പുഞ്ചിരിയോടെ കേൾക്കാനും, വിമർശനങ്ങളിൽ പോസ്റ്റീവ് ആയിട്ടുള്ളവയെ സ്വീകരിക്കാനും മറ്റുള്ളവയെ അവഗണിക്കാനും എനിക്ക് കഴിയും. ഗീബൽസിയൻ തിയറിയിൽ നുണകൾ ആവർത്തിച്ച് അതിൽ എന്തോ ഉണ്ടല്ലോ എന്ന് വരുത്തി തീർക്കാനും, മറ്റുളളവരിൽ സംശയം ജനിപ്പിക്കാനുമുളള ശ്രമങ്ങളും 15 വർഷമായി നടന്നു വരികയാണ്. ചില ബുദ്ധിശൂന്യർ അത് വിശ്വസിക്കാൻ സാധ്യതയുണ്ടെങ്കിലും മഹാഭൂരിപക്ഷവും എന്നെ നെഞ്ചോട് ചേർത്ത് നിർത്തിയിട്ടുണ്ട് കാലമിത്രയും.

വിമർശകരെയോ, എതിരാളികളെയോ തിരുത്താനോ, അവരോട് ഒരു ചർച്ചക്ക് പോലും ഞാൻ തയ്യാറല്ല. എന്നെ എങ്ങിനെ കാണുന്നുവോ അങ്ങിനെ തന്നെ കണ്ടാൽ മതി. ആരുടെ മുന്നിലും നല്ല പിള്ള ചമഞ്ഞ് അഭിനയിക്കാനും എന്നെ കിട്ടില്ല താനും. എന്നോട് എങ്ങിനെയാണോ അങ്ങിനെ തന്നെയാകും തിരിച്ചും.

ഇന്നലെയും ഇന്നുമായി 100 കണക്കിന് അഭിനന്ദന മെസേജുകൾ വന്നതിനാൽ മാത്രമാണ് ഇത് പറയുന്നത്. ഞാൻ തൊഴിലിടം വിട്ടു പോവുകയോ, മാറുകയോ, സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ പരസ്യമായി തന്നെ ഇവിടെ പറയും.

ഞാനൊരു സാധാരണ മനുഷ്യനാണ്, പക്ഷേ വെല്ലുവിളികൾ ഏറ്റെടുക്കാനും, പോരാട്ടം നടത്താനും കഴിയും. ഒരു മനുഷ്യൻ്റെതായ എല്ലാ ന്യൂനതകളും മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണുമ്പോൾ ഉണ്ടാകുന്നത് എന്നിലുണ്ടാകും. എൻ്റെ ശരികൾ, വഴികൾ, ബോധ്യങ്ങൾ എൻ്റെത് മാത്രമാണ്, അതിൽ തെറ്റുകളും, കുറവുകളും കാണുന്നവരോട് ഒരു പരാതിയും എനിക്കില്ല.

എന്നെ അവിശ്വസിക്കുന്നവരും, വെറുക്കുന്നവരും, ഇഷ്ടമില്ലാത്തവരും, സംശയമുളളവരും, അസൂയയുള്ളവരും, തകർക്കാർ ശ്രമിക്കുന്നവരും ഇവിടെയുണ്ട് എന്ന ബോധ്യം എനിക്കുണ്ട്. എന്നാൽ കളങ്കമില്ലാതെ എന്നെ ചേർത്ത് പിടിക്കുന്ന ആയിരങ്ങൾ കൂട്ടുകാരായും, സഹപ്രവർത്തകരായും എനിക്കുണ്ട്. അവരുടെ പിന്തുണയിൽ തന്നെ മുന്നോട്ട്.

നേരിൻ്റെ നാവ് എന്ന നുണ നാവിനോട്,

എനിക്ക് തരുന്ന നെഗറ്റീവ് പബ്ലിസിറ്റിക്ക് നന്ദി. തുടരുക. എന്നാൽ ഇടക്കിടക്ക് സ്വന്തം സംഘടനയുടെ പോസ്റ്റും, നിലപാടും ഇടുമ്പോൾ വലിയൊരു വിഭാഗം നിങ്ങൾക്കെതിരാവും. അത് സമരം ചെയ്യുന്നവർക്ക് വിനയാകും. പണ്ട് 24 ചാനലിൽ തമ്മിൽ തമ്മിൽ പരിപാടിയിൽ വന്നിരുന്ന് പറഞ്ഞ പോലെ. ഒന്നുകിൽ ആ സമര പോസ്റ്റുകൾ ഇടുന്നത് അവസാനിപ്പിച്ച് എന്നിൽ കേന്ദ്രീകരിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സംഘടനയുടെ സമരം വിജയിക്കുന്നത് വരെ ഞങ്ങളെ ആക്രമിക്കുന്നത് നിർത്തുക. പറഞ്ഞുവെന്ന് മാത്രം.😀😀😀

പ്രിയപ്പെട്ടവരെ,

എൻ്റെ ഓരോ നേട്ട വാർത്ത (യാഥാർത്ഥ്യമോ, അസത്യമോ ) കാണുമ്പോഴും, കേൾക്കുമ്പോഴും എന്നെ ചേർത്ത് നിർത്തുന്ന നിങ്ങളാണ് എൻ്റെ അസറ്റ്. Love you all...

Jasminsha Manthadathil
Jasmin Sha

23/05/2026

എന്ത് പ്രഹസനമാണ് സജി😃😃😃

തൊഴിലാളികൾക്ക് നിയമപരമായി സമരം ചെയ്യാനുള്ള അവകാശത്തെ ആരെങ്കിലും നിഷേധിക്കുമോ? രജിസ്ട്രേഷൻ ഇല്ലാത്തവരെ, വിദ്യാർത്ഥികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനെതിരെയും, മനുഷ്യ ജീവന് വില കൽപ്പിക്കാത്ത മാനേജ്മെൻറുകളുടെ നിലപാടിനെതിരെയാണ് യുഎൻഎ കോടതിയെ സമീപിച്ചത്.ഈ വിഷയത്തിൽ നിലപാട് അറിയിക്കാൻ അല്ലേ കോടതി സർക്കാറിനും, മാനേജ്മെൻറുകൾക്കും നോട്ടീസ് അയച്ചത്.രജിസ്ട്രേഷൻ ഇല്ലാതെ ജോലി ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നതും, അൽപ്പ ജഞാനം വെച്ച് പണിയെടുക്കുന്നവരുടെ കയ്യിൽ നിന്നും എന്തെങ്കിലും പിഴവ് വന്നാൽ ആരാണ് ഉത്തരവാദി എന്ന് ബഹു.കോടതി വാക്കാൽ ചോദിച്ചത് ഒരു മാധ്യമവും കേട്ടില്ലേ? എത്ര മനോഹരമായി ഒരു സമരത്തെ പൊളിക്കാൻ ഓരോ സന്ദർഭവും തങ്ങൾക്കനുകൂലമായി ഉപയോഗിക്കാമെന്ന് മാനേജ്മെൻറുകൾക്ക് അറിയാമെന്ന് ഒരിക്കൻ കൂടി തെളിയിക്കുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടുണ്ടെങ്കിലും, നഴ്സുമാർ ഇത്തരം വ്യാജ വാർത്തകൾ കണ്ട് ഭയപ്പെടില്ല എന്നത് ഓർക്കുക.

ബഹു.കോടതികൾ ,സർക്കാറുകൾ മാന്യമായ സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്തട്ടെ ,അപ്പോൾ ഒരു സമരവും ഈ മേഖലയിൽ ഉണ്ടാകില്ല എന്നത് ഞങ്ങൾ ഉറപ്പ് തരാം.

നീതി ലഭിക്കും വരെ സമരങ്ങൾ ശക്തമായി തുടരും. ഞങ്ങളുടെ നിയമ പോരാട്ടം മനുഷ്യജീവനുകൾക്ക് വേണ്ടിയാണ് അതും തുടരും.

Jasminsha Manthadathil

21/05/2026

To,
Rahul Gandhi
V D Satheesan
Kerala High court
Adv Bindhu Krishna
Labour Commissioner
Regional Labour Commissioner
District Labour Officer.

അടിസ്ഥാന ശമ്പളം സുപ്രീംകോടതി നിഷ്കർഷിക്കുന്ന 29.01.2016 in W.P. (C) 527/2011 തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക.

Government of India, Ministry’s order No. Z-29011/15/2013-N dated 24.02.2016 ഇറക്കിയ ഉത്തരവ് മാറിമാറി വരുന്ന സ്റ്റേറ്റ് ഗവൺമെൻറ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് കൂടുതൽ ശമ്പളം ലഭിക്കുമ്പോൾ, ഒരേ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ശമ്പളം വളരെ കുറവാണ്. ഈ അസമത്വം അവസാനിപ്പിക്കണം. ഇത് ഒരു ആഡംബര ആവശ്യം അല്ല ഒരു അവകാശമാണ്. ഒരു മനുഷ്യത്വമുള്ള സമൂഹത്തിൻറെ അനിവാര്യതയാണ്. നമ്മുടെ ആരോഗ്യരംഗത്തിന്റെ കരുത്താണ് നഴ്സുമാർ. രോഗികളുടെ അടുത്ത് പകലും രാത്രിയും നിലകൊള്ളുന്നവരാണ് അവർ. ICU-കളിലും, എമർജൻസിയിലും, ഓപ്പറേഷൻ തിയേറ്ററുകളിലും ജീവൻ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് നഴ്സുമാരാണ്. പക്ഷേ, അവർക്ക് ലഭിക്കുന്നത് എന്താണ്? നീണ്ട ജോലി സമയം, വലിയ ജോലിഭാരം, മാനസികവും ശാരീരികവുമായ സമ്മർദ്ദം,എന്നാൽ വളരെ കുറഞ്ഞ ശമ്പളവും. ഇത് ന്യായമാണോ? ലോൺ എടുത്തു വർഷങ്ങളോളം പഠിച്ചും പരിശീലനം നേടി വരുന്ന നഴ്സുമാർക്ക്, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യം ശരിയല്ല. അതുകൊണ്ടാണ് ഗവൺമെൻറ് നേഴ്സുമാർക്ക് കിട്ടുന്ന തുല്യമായ 40,000 രൂപ അടിസ്ഥാന ശമ്പളം ആവശ്യപ്പെടുന്നത് ന്യായമാണെന്ന് പറയുന്നത്. ഇത് മാന്യതയ്ക്കായുള്ള, തുല്യ അവകാശത്തിനായുള്ള ജീവിക്കാൻ വേണ്ടിയുള്ള അവകാശമാണ്. ആരോഗ്യപ്രവർത്തകരെ സത്യത്തിൽ ബഹുമാനിക്കുന്നുവെങ്കിൽ, അവരുടെ ശമ്പളവും ന്യായമായിരിക്കണം. സാമ്പത്തികവും, മാനസികആരോഗ്യമുള്ള നഴ്സിംഗ് സമൂഹത്തിന് മാത്രമേ ഒരു നല്ല സമൂഹത്തിന് വാർത്തെടുക്കാൻ കഴിയു. നേഴ്സുമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് മൂലം നമ്മുടെ നാടിൻറെ എക്കണോമി മെച്ചപ്പെടുത്താൻ സാധിക്കും. സാമ്പത്തികഭദ്രത ഇല്ലായ്മ നിമിത്തം തങ്ങളുടെ കുടുംബത്തിൽ നിന്ന് അകന്ന് വിദേശരാജ്യങ്ങളിൽ അവിടുത്തെ കാലാവസ്ഥയും അവരുടെ ആരോഗ്യവും വകവയ്ക്കാതെ പോയി ഒരു രണ്ടാം കിട പൗരനായി ജീവിക്കുന്നതിനു പകരം നാട്ടിൽ തന്നെ നല്ല ജീവിത സാഹചര്യവും കെട്ടിപ്പടുക്കാൻ അവർക്ക് സാധിക്കും.

നേഴ്സുമാരെ ചൂഷണം ചെയ്യുന്ന കോൺട്രാക്ട് സംവിധാനം നിർത്തലാക്കുക.

സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങൾ കോൺട്രാക്ട് തൊഴിലാളികൾക്കും ലഭിക്കാതെ വരുന്നു. വർഷങ്ങളോളം കോൺട്രാക്ട് ആയി വെക്കുന്നു (camouflage contract), തുല്യ ജോലിക്ക് തുല്യ വേതനം പാലിക്കാതെ വർഷങ്ങളോളം പ്രവർത്തി പരിചയം ഉള്ള കോൺട്രാക്ട് സ്റ്റാഫിന് അടിസ്ഥാന ശമ്പളം പ്രകാരമുള്ള ശമ്പളം നൽകാതെ വരുന്നു. അനീതിക്കെതിരെ അവകാശങ്ങൾ ചോദ്യം ചെയ്യുന്ന നേഴ്സുമാരെ കോൺട്രാക്ട് പുതുക്കാതെ ജോലി നഷ്ടപ്പെടുത്തി ചൂഷണത്തിന് വിധേയമാക്കുന്നു.

നേഴ്സുമാരെ ചൂഷണം ചെയ്യുന്ന ട്രെയിനിങ് സംവിധാനം അവസാനിപ്പിക്കുക.

നഴ്സിംഗ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ എടുത്ത ഒരു നഴ്സ്, കേരളത്തിൽ നിയമം അനുസരിച്ച് ആറുമാസം ഇന്റേൺഷിപ്പ് അടക്കം നഴ്സിംഗ് ലൈസൻസ് ഉള്ള ഒരു നഴ്സിനു മാനേജ്മെന്റുകൾ പറയുന്നു കോംപെറ്റൻസി ഇല്ല എന്ന്, പക്ഷേ ഒരു വർഷം ട്രെയിനി ആയി ജോലി ചെയ്യുമ്പോൾ പെട്ടന്ന് ഈ നാല് വർഷം കൊണ്ട് കിട്ടാത്ത കോമ്പറ്റൻസി എങ്ങനെ കിട്ടുന്നു? ഒന്നും അറിയാത്ത കുട്ടിക്ക് 40000 രൂപ അന്യായം ആണെങ്കിൽ, ഒന്നും അറിയാത്ത കുട്ടിക്ക് 4 വർഷം കഴിയുമ്പോൾ നഴ്സിംഗ് ഡിഗ്രി കൊടുത്തു പുറത്തു വിടുന്ന അതെ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസതാപനങ്ങൾ അല്ലേ അന്യായം കാണിക്കുന്നത് അത് കേരളത്തിലെ ജനത്തിന്റെ ജീവനോടെ ഉള്ള വെല്ലുവിളി സൃഷ്ടിക്കുന്നു. പിന്നെ സമരം നടന്നപ്പോൾ നഴ്സിംഗ് വിദ്യാർത്ഥികളെ കൊണ്ട് പണി ചെയിപ്പിച്ചപ്പോൾ ഈ കോംപിറ്റൻസി ഒന്നു ബാധകം അല്ലാതാകുന്നു? മിനിമം വേജസ് ആക്ട് 1948 ട്രെയിനിങ്ങിന്റെ പേരിൽ ജോലി ചെയ്യിച്ചാലും ഒരേ വർക്ക് നേച്ചർ ആണെങ്കിൽ കുറഞ്ഞ വേതനം നൽകാതെ വരുന്നു. സൂപ്പർവേഷൻ അണ്ടർ ഫാക്കൽറ്റി/നഴ്സിംഗ് ട്യൂട്ടർ പാലിക്കപ്പെടുന്നില്ല. ഫുൾ നേഴ്സ് പോലെ പെർമെന്‍റ് സ്റ്റാഫിനെ ഷോട്ടേജ് ഫിൽ ചെയ്യാൻ ഉപയോഗിക്കുന്നു. ട്രെയിനിങ് സമം വർക്ക് ഫോഴ്സ് റീപ്ലേസ്മെൻറ് ആയി ഉപയോഗിക്കുന്നു.

രോഗി നേഴ്സസ് അനുപാതം കൃത്യമായി പാലിക്കപ്പെടുന്നില്ല.

Indian Nursing Council guidelines,National Accreditation Board for Hospitals & Healthcare Providers (NABH) standards, State nursing council norms (recommendatory) ഇവയൊന്നും പാലിക്കപ്പെടാതെ വർഷങ്ങളോളം സ്വകാര്യ ആശുപത്രികൾ രോഗിയെയും നേഴ്സിനെയും ഒരേ രീതിയിൽ ചൂഷണം ചെയ്യുന്ന ഈ കൊള്ളരുതായ്മ ചെയ്തുകൊണ്ടിരിക്കുന്നത്. വാർഡിൽ 1:6 എന്ന അനുപാതത്തിനു പകരം 10 മുതൽ 15 രോഗികളെ വരെ നോക്കുന്നത് ഒരു നേഴ്സ് ആണ് എന്നുള്ളതാണ് യാഥാർത്ഥ്യം. ഐസിയുവിൽ 1:1 പകരം ഒരു നേഴ്സ് നോക്കേണ്ടത് മൂന്നു രോഗികളെയാണ്. ഇതിലൂടെ രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ നേഴ്സിനും കഴിയാതെ വരുന്നു. ഇതിലൂടെ ഉടലെടുക്കുന്ന മെഡിക്കൽസ് നെഗ്ലിജൻസ് മാനേജ്മെൻറ് നേഴ്സിന്റെ തലയിൽ തന്നെ കെട്ടിവച്ച് തടിയൂരുന്നു. ഇതുമായി ബന്ധപ്പെട്ട ലേബർ ഓഫീസർ മുഖാന്തരം ഇൻസ്പെക്ഷൻ നടത്തുമ്പോൾ പോലും രജിസ്റ്ററിൽ ആ ആശുപത്രിയിൽ മുഴുവൻ ഉള്ള രോഗിക്ക് ഇന്ന് നേഴ്സ് എന്ന അനുപാതം മാത്രമേ നോക്കാറുള്ളൂ പ്രത്യക്ഷത്തിൽ ഡിപ്പാർട്ട്മെൻറ് അടിസ്ഥാനത്തിൽ രോഗി പരിചരണത്തിനുള്ള നേഴ്സുമാരുടെ കണക്ക് നോക്കാറില്ല.

അധികം ചെയ്യുന്ന മണിക്കൂറിന് യാതൊരുവിധ ഓവർടൈം അലവൻസും ലഭിക്കപ്പെടുന്നില്ല.

നോർമൽ വർക്കിംഗ് ഹവേഴ്സ് കഴിഞ്ഞാൽ സ്റ്റേറ്റ് നോട്ടിഫിക്കേഷൻ അനുസരിച്ചു overtime = at least 2x wage rate നൽകാറില്ല. നിയമപ്രകാരം ആറുമണിക്കൂർ എന്നുള്ളത് പകല് എട്ടു മണിക്കൂർ ആകുന്നു, നൈറ്റ് 12 മണിക്കൂർ എന്നുള്ളത് 14 മണിക്കൂർ ആകും എങ്ങനെ? ആദ്യത്തെ കാരണം നേഴ്സുമാരുടെ രോഗിയോടുള്ള ആത്മാർത്ഥത ചൂഷണം ചെയ്യുന്നു. രണ്ടാമത്തെ കാരണം രോഗികൾ വരുന്നത് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ് ലെ തിരക്ക് അനുസരിച്ച് വേണ്ടത്ര നേഴ്സുമാരെ ഡിപ്പാർട്ട്മെന്റുകളിൽ നിയമിക്കാതെ വർക്ക് ലോഡ് കൂടുന്നത് നിമിത്തം സമയം എടുത്ത് അവസാനിപ്പിക്കേണ്ടതായി വരുന്നു. കറക്റ്റ് സമയത്ത് ജോലി തീരാതെ വരുന്നു. അവരുടെ അസൈമെൻറ് ഫിനിഷ് ചെയ്യാൻ ഓവർടൈം നിൽക്കേണ്ടി വരുന്നു. രോഗിക്ക് പലപ്പോഴും വേണ്ടത്രപരിഗണന, പരിചരണം, ശ്രദ്ധ കിട്ടാതെ പോകുന്നു. മൂന്നാമത്തെ കാരണം ചെയ്ത കാര്യങ്ങളൊക്കെ അടുത്ത വരുന്ന ജോലിക്കാർക്ക് പറഞ്ഞുകൊടുക്കാൻ വേണ്ട സമയം. ഈ സമയം നേഴ്സുമാർക്ക് വേണ്ടിയിട്ടല്ല അവിടെ വരുന്ന രോഗികൾക്കും ആശുപത്രിയിൽ വേണ്ടിയിട്ടാണ് ചെയ്യുന്നത് എന്നുള്ള ബോധ്യം ഉണ്ടാകാതെ പോകുന്നു. നാലാമത്തെ കാരണം ക്ലാസ് കൂടണം. ആർക്കുവേണ്ടിട്ടാണ് ഈ ക്ലാസുകൾ? നഴ്സുമാരുടെ നോളജ് അപ്ഡേറ്റ് ചെയ്താൽ ആർക്കാണ് കൂടുതൽ ഗുണം? ആരുടെ സമയമാണ് അവിടെ പാഴാകുന്നത്? നഴ്സുമാരുടെ സമയത്തിന് മാത്രം വില ഇല്ലാതാകുന്നു? ഇതൊക്കെ സ്വന്തം വീട്ടുകാർക്ക് എന്നപോലെ രോഗിക്കും ആശുപത്രിക്ക് വേണ്ടി ചെയ്തിട്ട് ഓവർടൈം ആയി വരുന്ന സമയത്തിന് ഒരു അധിക അലവൻസ് ഇല്ല . നിയമപ്രകാരം 6-6-12 എന്നാൽ യാഥാർത്ഥത്തിൽ 8-8-14 എന്ന രീതിയിൽ 84+48+48+48+16=244. 244-208=36 മണിക്കൂർ നേഴ്സുമാർ ചാരിറ്റിക്ക് കൊടുക്കേണ്ടി വരുന്നു. ഇത് സ്വകാര്യ ആശുപത്രിയിൽ നടക്കുന്ന യാഥാർത്ഥ്യം . പഞ്ച് ഇൻ ആൻഡ് ഔട്ട് അനുസരിച്ച് ഓവർടൈം അലവൻസ് നിശ്ചയിക്കണം?

ഇന്ത്യൻ നിയമവ്യവസ്ഥ നിഷ്കർഷിക്കുന്ന കൃത്യമായ ഇടവേളകളിൽ ശമ്പള പരിഷ്കരണം സ്വകാര്യ ആശുപത്രികളിൽ നടപ്പിലാക്കുക.

മിനിമം വേജസ് ആക്ട് പ്രകാരം കുറഞ്ഞ ശമ്പളം കുറഞ്ഞത് 5 വർഷത്തിനകം ഒരിക്കൽ എങ്കിലും പരിഷ്കരിക്കണം, പ്രായോഗികമായി പല സംസ്ഥാനങ്ങളും 1–3 വർഷത്തിനകം കൂട്ടി നൽകേണ്ടതാണ് പക്ഷേ ഇത് പലപ്പോഴും നടക്കാറില്ല. 2018 പുതുക്കിയ മിനിമം വേതനം എട്ടു വർഷത്തിനുശേഷം 2026 ൽ മാത്രമാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. ഇത് ആരോഗ്യ മേഖലയിലെ നഴ്സുമാർക്ക് വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ലേബർ ഓഫീസർമാരുടെ ക്രിയാത്മകമായ ഇടപെടലുകൾ പലപ്പോഴും നേഴ്സുമാർ ഉന്നയിക്കുന്ന പരാതിയിൽ ഉണ്ടാകാറില്ല.

നിയമങ്ങൾ ഉണ്ടെങ്കിലും, അവ നടപ്പാക്കാൻ ഉത്തരവാദികളായ സംവിധാനങ്ങൾ പലപ്പോഴും നിർജ്ജീവമായി മാറുകയാണ്. നഴ്സുമാർ നീതിയുള്ള ശമ്പളത്തിനും, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പരാതി നൽകുമ്പോൾ, മാനേജ്മെൻറ് ഇടപെടലും ഭീഷണിയും നിമിത്തം അതിന് ആവശ്യമായ ഗൗരവം പലപ്പോഴും ലഭിക്കുന്നില്ല.

നന്ദി

യുഎൻഎ പുഷ്പഗിരി യൂണിറ്റ്

NB: ഇത്രയധികം നിയമങ്ങൾ നേഴ്സുമാരെ സംരക്ഷിക്കാൻ ഉണ്ടായിട്ടും ഇവയൊന്നും പാലിക്കപ്പെടാതെ പോകുന്ന മാനേജ്മെന്റിനെ നിലയ്ക്ക് നിർത്താൻ നിയമം സംരക്ഷണം നൽകേണ്ടവർ കണ്ണ് തുറക്കുന്നുമില്ല. ചോദിക്കേണ്ടവർ ചോദിക്കുന്നുമില്ല. സംഘടിത ബലമുള്ള ട്രേഡ് യൂണിയനുകൾ നേഴ്സുമാരെ ഒന്നിച്ച് ചേർത്ത് സമരം ചെയ്തിട്ടും അവരെ പോലും പുല്ലുവില കൽപ്പിക്കുന്ന മനുഷ്യത്വം ഇല്ലാത്ത മാനേജ്മെന്റുകളാണ് നമ്മുടെ മുന്നിലുള്ളത്. ശരിക്കും നേഴ്സുമാരെ സംരക്ഷിക്കേണ്ട നിയമങ്ങൾ നോക്കുകുത്തിയായി പേപ്പറുകളിൽ തന്നെ കഴിയേണ്ട അവസ്ഥ.
Chief Minister VDS
K.C. Venugopal
Ramesh Chennithala
Sunny Joseph
K Muraleedharan
AP Anil kumar
PC Vishnunadh

17/05/2026

തൊഴിൽ വകുപ്പ് ചർച്ചക്ക് വിളിച്ചിരിക്കുന്നു...

സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 08.06.2026 ന് ലേബർ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിരിക്കുന്നു.

വലിയ മാറ്റത്തിൻ്റെ തുടക്കമായിരിക്കും ഈ യോഗത്തിലൂടെ ആരംഭിക്കുക. ഐആർസി യോഗമാണെങ്കിലും യുഎൻഎക്ക് ഈ കത്ത് നേരിട്ട് കൈമാറിയത് ഒരു മാറ്റമാണെന്ന് കരുതുന്നു. യുഎൻഎക്ക് കൂടുതൽ പ്രതിനിധികൾ, സമയബന്ധിതമായ മിനിമം വേജസ് ഉത്തരവും യുഎൻഎ ഉറപ്പ് വരുത്തും.40 K അടിസ്ഥാന ശമ്പളമാക്കി സർക്കാർ ഉത്തരവിറക്കുന്ന ഒരു കാലഘട്ടത്തിനായി സംഘടന കാത്തിരിക്കുന്നു...

Jasminsha Manthadathil

02/07/2025

ഞങ്ങള്‍ മാലാഖമാരല്ല, മനുഷ്യരാണ്.-ഒരു നേഴ്സിന്റെ അതിജീവനത്തിന്റെ കഥ

28/03/2025
https://youtu.be/sGC0iD9IEGA?si=oNw2oWWc1Gb3JSH3മനസ്സിലാക്കി കാണുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ലൈക് ചെയ്യുക.
01/03/2025

https://youtu.be/sGC0iD9IEGA?si=oNw2oWWc1Gb3JSH3

മനസ്സിലാക്കി കാണുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ലൈക് ചെയ്യുക.

വിവാദ ഹണി ട്രാപ്പ് യൂടുബർ മാത്യു സാമുവലും, അവസരവാദി യൂടൂബർ സുനിലും കഴിഞ്ഞ ദിവസങ്ങളിൽ എനിക്കെതിരെയിട്ട വീഡിയോ.....

Address

Mannar
689626

Alerts

Be the first to know and let us send you an email when UNA Parumala UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share